വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Thursday, January 31, 2013

ഗാന്ധിജിയുടെ മതവും രാഷ്ട്രീയവും


ഗാന്ധിജിയുടെ മതവും രാഷ്ട്രീയവും

രാഷ്ട്രപിതാവായ മഹാത്മജിക്ക് ഇൻഡ്യയുടെ സാമുദായിക ഐക്യത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്ച്ച്പ്പാട് ഉണ്ടായിരുന്നു. പാശ്ചാത്യലോകത്തിന്റെ സ്വാതന്ത്ര്യം,സമത്വം,ജനാധിപത്യം എന്നീ ആശയങ്ങൾ ഗാന്ധിസത്തിന്  ക്രിസ്തീയ മതതത്വങ്ങളോട് ഏറെ സാമ്യം ഉണ്ടാവുന്നതിന് കാരണമായി.വിദേശമതസംഹിതകളുടെ പഠനത്തിന് ശേഷമാണ് ഇഡ്യൻ പാരമ്പര്യത്തെക്കുറിച്ച് വേണ്ടത്ര ബോധം ഗാന്ധിജിക്ക് ഉണ്ടായത്. ആംഗലേയവിദ്യാഭ്യാസം ഇല്ലായിരുന്നുവെങ്കിൽ തികച്ചും ഒരു അപരിഷ്കൃത ആശയങ്ങളുടെ വാക്താവ് ആകുമായിരുന്നു ഗാന്ധിജി. അദ്ദേഹം തന്റെ മതത്തെ ധാർമ്മീക മതം എന്നാണ് വിളിച്ചത്. മതം എന്നത് പരമ്പരാഗത മാമൂലുകളോ,ആചരാനുഷ്ഠാനങ്ങളോ ആയിരുന്നില്ല. മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒരു ജീവിത ശൈലി ആയിരുന്നു മതം.

ധർമ്മം എന്നാൽ ഒരുവൻ ചെയ്യേണ്ട കർത്തവ്യങ്ങളേയും കടമകളേയുമാണ് വ്യക്തമാക്കുന്നത്. സംസ്കാരം എന്നത്  ഒരുവനെ അവന്റെ കടമളേയും കർത്തവ്യങ്ങളേയും കുറിച്ച് വ്യക്തമായ ദിശാബോധം നൽകുന്ന ജീവിത ശൈലിയാണ് എന്ന് ഗന്ധിജി അഭിപ്രായപ്പെട്ടു. ധാർമ്മിക മൂല്ല്യങ്ങൾ നമുക്ക് ലഭിക്കുന്നത് വീട്,സാമൂഹ്യ  ചുറ്റുപാട് ,ആചാരാനുഷ്ഠാനങ്ങൾ, വിദ്യാഭ്യാസം, വായന, സഹകരണം, പങ്കാളിത്തം എന്നിവയിലൂടെയാണ്. അതിന് മതം എന്ന് സങ്കുചിതമായ അർഥമല്ല കാണേണ്ടത്. മൂല്ല്യങ്ങൾ ഇല്ലാത്ത ഒരു സമ്പ്രദായങ്ങളും നിലനിൽക്കില്ല. പഴഞ്ചൻ ആശയങ്ങൾക്കും, സദാചാര ബോധത്തിനും വിപരീതമായ പുതിയ ദിശാബോധത്തിന്റെ സദാചാര മര്യാദകൾ പാലിക്കപ്പെടണം.

ഞാൻ എങിനെ ഇരിക്കുന്നു,പറയുന്നു,ക്കുന്നു,എന്നതാണ് എന്റെ മതം”‌-ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്.അതിന് ഒരു രഹസ്യ സ്വഭാവും ഇല്ല. ചൂചണം , അക്രമം, അനാചാരം എന്നിവ ഇല്ലാതാക്കുകയാണ് ഗാന്ധിജിയുടെ ധർമ്മം..വ്യക്തികൾ സ്വയം മനസ്സാക്ഷിക്കനുസരിച്ച് നന്മകൾ വളർത്തുകയും തിന്മകൾക്കെതിരെ നിന്തരം പോരാടാനും ഗാന്ധിജി ആഹ്വാനം ചെയ്തു.ത്യാഗമനോഭാവമില്ലാത്ത ആരാധന സാമൂഹ്യ തിന്മയാണെന്ന് ഗന്ധിജി വ്യ്ക്തമാക്കിയിരുന്നു. ആയതിനാൽ അദ്ദേഹത്തിന്റെ മതം ധാർമ്മീക മതമെന്ന് കരുതപ്പെടുന്നു

മതവും രാഷ്ട്രീയവും

ഒരു ജനപ്രധിനിധി സത്യസന്ധനും ,ജനസമ്മതനും, ജനക്ഷേമത്തിനായി സ്വാർത്ഥത വെടിഞ്ഞ് ജീവിക്കുന്നവനും ആകണം. രാഷ്ട്രീയം എന്നത് പദവികൾക്കോ, അധികാരത്തിനോ ആയിട്ടുള്ളതാകരുത്. ഒരു നാടിന്റെ ഭൌതീക, സാമൂഹ്യ, പരിസ്ഥിതി,  മനുഷ്യ, ബൌദ്ധീക സമ്പത്തുകൾ എന്നിവ ആകെ സ്വരുക്കൂട്ടി സമൂഹ നന്മക്കായി ഉപയോഗിക്കുവാനുള്ള ശാസ്ത്രവും കലയുമാണ് ജനാധിപത്യം എന്ന് ഗാന്ധിജി പറയുന്നു. രാഷ്ട്രം ആത്മാവില്ലാതതും മനുഷ്യന് ചേതനയുള്ളതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രീകൃത ജനാധിപത്യം ആസൂത്രിതമായ അക്രമത്തിന്റെ മൂർത്തീഭാവമാണ് എന്ന് ഗാന്ധിജി വ്യക്തമാക്കി. സ്വാതന്ത്ര്യം; അതായിരുന്നു ഗാന്ധിജിയുട ലക്ഷ്യം. അതിനാൽ മാത്രമായിരുന്നു പാർലമെന്ററി സമ്പ്രദായത്തെ അദ്ദേഹം അനുകൂലിച്ചത്.

മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ലക്ഷ്യം സാമൂഹ്യ സേവനം ആകയാൽ അവ വേർപിരിക്കുവാൻ പാടില്ലെന്നും, മതത്തിന്റെ നല്ല മൂല്ല്യങ്ങൾ ഒരുവൻ രാഷ്ട്രീയത്തിൻ സന്നിവേശിപ്പിക്കണം എന്നും ഗാന്ധിജി പറഞ്ഞു. ആയതിനാൽ സ്വന്തം മതത്തിന്റെ നന്മകൾ തിരിച്ചറിയുകയും തിന്മകളെ ഇല്ലായ്മചെയ്യുവാൻ ശ്രമിക്കുകയും വേണം. ഒരു രാഷ്ട്രീയ പ്രവർത്തകൻ ഒരു പൊതുജനസേവകൻ മാത്രമായിരിക്കും. അയാൾ സ്വന്തം ആവശ്യങ്ങൾക്കായി ജോലിചെയ്ത് ധനം കണ്ടെത്തേണ്ടതും ചൂഷണവിമുക്തമായ ജീവിതം നയിക്കേണ്ടതുമാണ്. രാഷ്ട്രീയം ധനസമ്പാദന മാർഗ്ഗമായി കാണാതെ കൈവശം വച്ച് അനുഭവിക്കുന്നതിൽ മിച്ചമായവ അഥവാ അധിക സമ്പാദ്യം സമൂഹത്തിനായി ചിലവഴിക്കേണ്ടതാണെന്ന് ഗാന്ധിജി ഓർമ്മപ്പെടുത്തുന്നു.

വലിയ ആരാധനാലയങ്ങളിലൂടെയല്ല മതം വളരേണ്ടത് മനുഷ്യമനസ്സിന്റെ നിസ്വാർഥമായ സേവനത്തിലൂടെയും സ്നേഹത്തിലൂടെയും ആയിരിക്കണം അത് സംഭവിക്കേണ്ടത്. ഗാന്ധിജിയുടെ സമരായുധങ്ങളായ സത്യാഗ്രഹവും,അഹിംസയും,ഉപവാസവും എല്ലാം മതത്തിന്റെ സ്വാധീനത്തിൽ നിന്നാണ് ഉടലെടുത്തത്.അദ്ദേഹം ഇങ്ങനെ പറഞ്ഞുഎനിക്ക് പുതുതായി ഈ ലോകത്തിനെ ഒന്നും പഠിപ്പിക്കുവാനില്ല. സത്യവും അഹിംസയും ഗിരിനിരകളോളം പഴക്കമുള്ളവയാണ്”.

ഇന്ന് മതവും രാഷ്ടീയവും അവിശുദ്ധകൂട്ടുകെട്ടിലൂടെ അധികാരം ലക്ഷ്യംവച്ച് കൈകോർത്ത് പ്രവർത്തിക്കുകയാണ്.മൂല്ല്യങ്ങൾ നഷ്ടപ്പെട്ട മതം രാഷ്ട്രീയം എന്നിവ സംസ്കരിക്കുവാൻ മാത്രം ഉപകരിക്കുന്ന മൃതശരീരം പോലെയാണ്.അയിത്തവും,അക്രമവും,വിവേചനവും,ചൂഷണവും നിലനിൽക്കുന്ന മതം മതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് സാംസ്കാരിക, സാമൂഹ്യ വിപ്ലവത്തിനാവശ്യമായ ജനാധിപത്യമൂല്ല്യങ്ങൾ ധാരളം ഉണ്ടുതാനും. ഗാന്ധിജിയുടെ പേരിൽ പിതൃത്വം പേറുന്ന രാഷ്ട്രീയപ്പാർട്ടികളും,സാമൂഹ്യപ്രവർത്തകരും എല്ലാം ഉപജീവനമാർഗ്ഗമായി മത്തേയും രാഷ്ട്രീയത്തേയും കരുതുന്നു.സ്വാതന്ത്ര്യാനന്തര ഇൻഡ്യയിൽ അധികാരത്തിന്റെ മേലേങ്കി ധരിക്കാതെ എന്നത്തേപ്പോലെയും അദ്ദേഹം കേവലം ഇൻഡ്യാക്കാരനിൽ ഒരുവനായി.,

അധികാരം ജനങ്ങളിലേക്ക് ,താഴെത്തട്ടിൽനിന്നുള്ള ജനാധിപത്യം , പങ്കാളിത്തജനാധിപത്യം, പഞ്ചായത്തീരാജ് എന്നിവ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. അധികാര , സ്വാന്ത്ര്യ ലബ്ധിക്കുശേഷവും ഗാന്ധിമാർഗ്ഗം ഉദ്ഘോഷിക്കുന്നവർ അധികാരത്തേർവാഴ്ച്ച നടത്തിയിട്ടും അദ്ദേഹത്തിന്റെ സ്വപ്നങ്ങളേ പരിഗണിച്ചില്ല.അതിലുപരി അദ്ദേഹത്തിന്റെ പേരിൽ എല്ലാം കശാപ്പ് ചെയ്യുകയാണുണ്ടായത്.ഗാന്ധിജിയുടെ സാങ്കൽ‌പ്പീക സാമൂഹ്യ വ്യവസ്ഥയായ സർവ്വോദയ സമൂഹത്തിൽ ജാതിയുടേയോ മതത്തിന്റേയോ,ധനത്തിന്റേയോ,ജന്മത്തിന്റേയോ,കഴിവുകളുടേയോ അടിസ്ഥാനത്തിൽ യാതൊരുവിധ വിവേചനവും ഉണ്ടായിരുന്നില്ലെന്ന് നാം ഓർമ്മിക്കേണ്ടതാണ്.മറ്റുള്ളവരേ സഹായിക്കുകയും അവർക്കായി സേവനം ചെയ്യുകയാണ് ശരിയായ ഈശ്വരസേവ എന്ന് ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്.അതിനായി നാം നമ്മേ തിരിച്ചരിയണമെന്നും,നമ്മുടെ ഓരോ പ്രവർത്തനത്തിനും നിർബന്ധമായും ഒരു സാമൂഹ്യപരമായ ,കൂട്ടായ വർഗ്ഗബോധത്തിന്റെ പിൻബലം ഉണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.http://malayalam.blogkut.com/http://vijuvkartha.blogspot.in/

Wednesday, January 30, 2013

ആദ്യപ്രണയവും മൂന്ന് ചോദ്യങ്ങളും


ആദ്യപ്രണയവും മൂന്ന് ചോദ്യങ്ങളും

ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ് പ്രണയം.അത് ഒരിക്കലെങ്കിലും അനുഭവിക്കുവാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ……ജീവിതം അർത്ഥശൂന്യമായിത്തീരും, മഴയും കാറ്റും, മഞ്ഞും, ശിശിരവും, ഹേമന്തവും വസന്തവും എല്ലാം ഉണ്ട്‌ എന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ അതെല്ലാം എനിക്കുവേണ്ടി ആണെന്ന് ഞാൻ അറിഞ്ഞത് ആദ്യപ്രണയത്തിന്റെ മധുരനൊമ്പരത്തിന് ശേഷം മാത്രമാണ്.

ജീവിതസാഹചര്യങ്ങൾ കൊണ്ടും, സാമൂഹ്യപരമായ പിന്നോക്കാവസ്ഥകൊണ്ടും കലായജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയം ഹൃദയം തുറന്ന് അറിയിക്കുവാൻ ധൈര്യം ഉണ്ടായിട്ടില്ല. കഥയും കവിതയും സാഹിത്യശകലങ്ങളുമായി അനേകം സൌഹൃദവലയങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കൽ‌പ്പോലും സ്നേഹമാണ് എന്ന് പറയുവാൻ കഴിയാ‍തെ എന്റെ ഉള്ളിൽ പ്രണയം ജനിച്ചിട്ടുള്ള സുന്ദരനിമിഷങ്ങൾ …..ഇന്നുമോർമ്മകളിലൂടെ ബാല്ല്യ കൌമാരത്തിലേക്ക് മടങ്ങിപ്പോകുന്ന സുഗന്ധം പേറുന്ന മധുരനൊമ്പരക്കാറ്റ്….

പക്ഷെ ഒരിക്കൽ ഞാൻ മഹാരാഷ്ട്രയിൽ ഒരു കോഴ്സിന് പഠിക്കുന്ന കാലം. വളരെ സ്വതന്ത്രമായ, വിവേചനങ്ങളില്ലാത്ത, നിയന്ത്രണൾ അടിച്ചേൽ‌പ്പിക്കാത്ത ഒരു കലാലയം. ആൺപെൺ വിഭാഗക്കാർ ഒരുമിച്ച് ഒരു കാമ്പസ്സിൽ ഒരുമനസ്സോടെ താമസിക്കുന്നു .വിവിധ കോട്ടേജുകളിലായി കണ്ണെത്തും ദൂരത്ത് രാത്രിയുടെ നിശ്ശബ്ദതയേ ഭേദിച്ചുകൊണ്ട് ആട്ടവും പാട്ടും മായി ഉറക്കമുണർത്തുന്ന രാത്രികൾ. ആകെ 24 വിദ്യാർത്ഥികൾ 9ആൺ ബാക്കിയായുള്ളത് ഒൻപതാൾക്കും വീതിച്ചെടുക്കുവാൻ പ്രണയവും‌പേറി പൂമ്പാറ്റയേപ്പോലെ പറന്നുനടക്കുന്ന സുന്ദരിമാർ.  മലയാളിയായി ഞാൻ മാത്രം.

പ്രണയം മനസ്സിൽ വന്നുനിറഞ്ഞാൽ കവിതയും സാഹിത്യവും സ്വാഭാവികമായി പുറത്തേക്ക് ഒഴുകും.ഭാഷ പ്രണയം അറിയിക്കുന്നതിൻ ഇന്നേവരെ ആർക്കും ഒരു തടസ്സവും ആയിട്ടില്ല.

ഇത്രയും പെൺകുട്ടികളോട് ഇടപെടുവാൻ ഒരവസരവും ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്തതിനാൽ ആയിരിക്കാം എന്നേ ഏറെ പരിഗണിക്കുന്ന ഒരു ബിഹാർ കാരി പെൺകുട്ടിയോട് എനിക്ക് പ്രണയം തോന്നിക്കുവാൻ കാരണമായത്. മനസ്സ് ദുർബ്ബലമായ ഒരു നിമിഷത്തിൽ ഇത് സുഹൃത്തുക്കളോട് പങ്കുവക്കുവാൻ തീരുമാനിച്ചുറച്ച് മുറിവിട്ട് പുരത്തേക്ക്  ഇറങ്ങി. എന്റെ സുഹൃത്തുക്കൾ ഏവരും വല്ലാത്ത വികാരവായ്പ്പോടെ ആരെയോകുറിച്ച് സംസാരിക്കുന്നതായി എനിക്ക് തോന്നി. ഞാൻ തികച്ചും സന്തോഷവാനായിരുന്നു. ആയതിനാൽ തന്നെ എന്റെ സുഹൃത്ത്  ഒറീസ്സാക്കാരൻ എന്നെ ചേർത്ത് പിടിച്ച് ഒറിയയിൽ എന്തോപറഞ്ഞ് കെട്ടിപ്പിടിച്ച് തുള്ളിച്ചാടി. ഞാനുമെന്റെ സന്തോഷത്തിന്റെ സീമകൾ ഭേദിക്കുന്ന നിമിഷത്തിലൂടെ ആയിരുന്നു കടന്നുപോയിരുന്നത്. അവന് ആദ്യമായുണ്ടായ പ്രയത്തിന്റെ സുന്ദര നിമിഷങ്ങൾ പങ്കുവയ്ക്കുന്നതായി ഐ എ എസ്സ് പീക്ഷ മാത്രം മിന്നിൽ കണ്ട് ജീവിക്കുന്ന ആചെറുപ്പക്കാരൻ എന്നോട് പറഞ്ഞു. ഭാവിയിലെ സിവിൽ സെർവ്വീസ് ഉദ്യോഗസ്ഥനാകുന്ന സുമുഘനായ ചെറുപ്പക്കാരനോട് പ്രണയം തോന്നിയില്ലെങ്കിൽ അവൾ ഒരു  പെൺകുട്ടി ആണോ എന്ന് എന്റെ ആത്മഗതം

ആഘോഷത്തിന്റെ അവസാന മുഹൂർത്തത്തിൽ അവൻ ആ പേർ പറഞ്ഞു…..ഭാവന……. ഞാൻ ആകെ തളർന്നുപോയി. എന്റെ മനസ്സിൽ പടുത്തുയർത്തിയ പ്രണയഗോപുരത്തിലെ സ്ത്രീരൂപം, അവളെ സ്വപ്നം കാണുന്ന എന്റെ സുഹൃത്ത് …….

ആനന്ദത്തിൽ മതിമറന്ന നിമിഷങ്ങളിൽ എന്റെ പ്രണയിനിയെ ഞാനും അവതരിപ്പിക്കുവാൻ ഒരുനിമിഷം ചോദിച്ചിരുന്നതും ഒരു സൽക്കരം വാഗ്ദാനം ചെയ്തതും എന്നെന്നേക്കുമായി അവസാനിച്ചു. ഞാൻ ഇല്ലാതായിപ്പോകുന്നതായി എനിക്ക് തോന്നി. ഇനി ഒരിക്കലും പഠനം തുടരുവാൻ ആകില്ലെന്ന് ഉറപ്പിച്ച് പാതിരാത്രി ആധ്യാത്മീക ആചാര്യന്റെ പക്കലെത്തി. അദ്ദേഹം എന്നോട് ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ അരികത്തിരുന്നു .. ഞാൻ തുടർന്നു. തുടർന്നുകൊണ്ടേയിരുന്നു…കരഞ്ഞുതളർന്നു..ഒടുവിൽ അദ്ദേഹത്തിന്റെ തത്വീകമായ ചില ചോദ്യങ്ങൾ:- അവൾ നിന്റെ പ്രണയം അറിഞ്ഞിരുന്നോ…..നീ പ്രണയം അറിയിച്ചിരുന്നോ…….അവൾക്ക് മറ്റൊരുവനോട് പ്രണയം തോന്നിയതായി അവൾ നിന്നേ അറിയിച്ചുവോ……….

ഞാൻ പിന്നീട് സംസാരിക്കാതെ കുറച്ചുസമയം ഇരുന്നു.അങ്ങനെതന്നെ മടങ്ങി മുറിയിൽ എത്തി സുഖമായുറങ്ങി. ചോദ്യങ്ങളിൽ ആയിരം ചോദ്യവും ഒരായിരം ഉത്തരവും ആയിരമായിരം ആശ്വാസം പകരുന്ന സാമീപ്യവും ഉണ്ടായിരുന്നു.

ഇനി ഒരിക്കലും അറിഞ്ഞോ അറിയാതെയോ പ്രണയം ഹൃദയത്തിൽ കരുതേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു.പ്രണയത്തിന്റെ സുഖത്തിനും സൌന്ദര്യത്തിനും അപ്പുറം നൊമ്പരവും ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ ഒരു ഉറച്ച തീരുമാനം കൈക്കൊണ്ടു.ഒരിക്കൽ ഒരിക്കൽമാത്രം എന്റെ ഹൃദയം തുറന്ന് ആദ്യപ്രണയം അറിയിക്കുവാൻ..

നീണ്ട 24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സങ്കോചത്തിന്റെ അതിർവരവരമ്പുകൾ ഭേദിച്ച് ആദ്യം വിടർന്ന പ്രണയം എന്റെ പ്രണയിനിയുടെ കൈകളിൽ ഏൽപ്പിക്കുവാനും പ്രയം അറിയിക്കുവാനുമായുള്ള  മനസ്സിന്റെ വെമ്പൽ. പക്ഷെ അത് അന്നുമാത്രം……. വിടപറയുന്ന ആഘോഷവേളകളിൽ മനംനിറയുന്ന, വിടവാങ്ങുന്ന അവസാന ശുഭ സായാഹ്നത്തിൽ ..ആഘോഷങ്ങൾക്കിടെ ഒരൽ‌പ്പം സ്വകാര്യമായി എന്റെ പ്രണയം അറിയിക്കുവാൻ ഞാൻ കാത്തിരുന്നു.

അങ്ങനെ കാത്തിരുന്ന അനർഘനിമിഷമെന്നോ സുന്ദരനിമിഷമെന്നൊ പറയാവുന്ന സമയം സമാഗതമായി. ഇഷ്ടപ്പെട്ട പെൺകുട്ടിയോട് മാന്യമായ രീതിൽ ഇഷ്ടം അറിയിക്കുവാൻ കഴിയാതതിന് ഇതിനുമുൻപും ഏറെ ശകാരം കേട്ടിട്ടുണ്ട് .എകദേശം വൈകുന്നേരം 7 മണി ആയിട്ടുണ്ടാകും . ഞാൻ കാ‍ത്തിരുന്ന വഴി അരികിലൂടെ അവൾ വന്നടുത്തു. ഞാൻ സ്നേഹത്തോടെ അൽ‌പ്പസമയം സംസാരിക്കുവാൻ അനുവാദം ചോദിച്ചു.. സംയമനത്തോടെ വർദ്ധിച്ച ആത്മസംഘർഷത്തോടെ ആദ്യപ്രണയം അറിയിക്കുവാൻ പോകുന്ന അനർഘനിമിഷം. ഒരിക്കലും ഞാൻ പ്രകടിപ്പിക്കാത്ത സങ്കോചവും, ഔപചാരികതയും എന്റെ മനസ്സിന്റെ ചാഞ്ചല്ല്യമെന്തായിരിക്കും എന്ന് അവൾക്ക് ബോദ്ധ്യപ്പെട്ടതായി ഞാൻ ഇന്ന് മനസ്സിലാക്കുന്നു.

അവൾ എന്റെ കണ്ണുകളിലേക്ക് വല്ലാതെ ഉറ്റുനോക്കി. വികാരപാരവശ്യതയുടേയും തീവ്രാനുരാഗത്തിന്റേയും കൊടും ചൂട്. അവളും വല്ലാതെ അസ്വസ്ഥയായിരുന്നു. ഞാൻ ഏറെ നേരം ഒന്നും മിണ്ടാതെ നിന്നു. കണ്ണുകൾ നിറഞ്ഞു. ഭയം വർദ്ധിച്ചുകൊണ്ടേയിരുന്നു. ഹൃദയമിടിപ്പ് അകലെനിന്നുപോലും കേൾക്കുവാനാകും.

അവൾ പോകുവാൻ സമ്മതം ചോദിച്ചു. ആകാശം ചുവന്ന് തുടുത്തിരുന്നു. എന്റെ മനസ്സും മുഖവും അതുപോലെതന്നെ. ഞാൻ പറഞ്ഞു……ഭാവന എനിക്ക് തന്നേ എന്നേക്കാൾ കൂടുതൽ ഇഷ്ടമാണെന്ന്,,,,,.എനിക്ക് നിന്നേ  മറക്കുവാനാകില്ലെന്ന്…..പിന്നെ എന്റെ പ്രണയത്തിനെ മനോഹരമായി അവതരിപ്പിക്കുവാൻ ആകും വിധം ഞാൻ നിശ്ശബ്ദനും വാചാലനുമായിക്കൊണ്ടിരുന്നു. അതിനുമപ്പുറം സ്നേഹം പ്രകടിപ്പിക്കുവാൻ എനിക്ക് കഴിയും എന്ന് ഞാൻ കരുതുന്നില്ല. സ്നേഹം പിടിച്ച് വാങ്ങേണ്ടതല്ലല്ലോ!

അവൾ അടക്കിപ്പിടിക്കുവാനാകാത്ത വേദനയോടെ പൊട്ടിക്കരഞ്ഞു. ഞാൻ അതിലധികം വിഷമിച്ചു. ഇഷ്ടമാണ് എന്നറിയുന്നത് ഇത്രയും നൊമ്പരം തോനുന്നിപ്പിക്കുന്നതാണ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അവൾ മെല്ലെ നടന്നുനീങ്ങി. ഞാൻ ദയാവായ്പ്പോടെ പ്രണയപരവശനായ് പിന്നാലെയും. പെട്ടെന്ന് അവൾ എന്റെ കൈമുറുകെപ്പിടിച്ചു. കരയുന്നത് മെല്ലെ നിയന്ത്രണവിധേയമാക്കി. അവൾക്ക് നല്ല മനോധൈര്യം ലഭിച്ചതുപോലെ എനിക്ക് തോന്നി.

എന്റെ കണ്ണിലേക്ക് നോക്കിപ്പറഞ്ഞു.ഹേ വിജു….ആപുൻ സമഛ് ലോ മേരീ ശാദി ഹുഈ ഹേയേ മേരി ആഘരീ മൌകാകാഹെ….മേരെകൊ സബ്കുഛ് ഭൂൽനാഹെമുഛെ ജാനെ ദൊ……മേരീ ശാദീ ഹോ ചുകീഹെ……ഞാൻ പറഞ്ഞു അതൊന്നുമല്ല എന്റെ പ്രശ്നം, എനിക്ക് എന്റെ ഇഷ്ടം അറിയിക്കണം . അതിനായി ഞാൻ രണ്ടുവർഷം കാത്തിരുന്നു. ഒരു മറുപടി ഇഷ്ടമാണ് അഥവാ അല്ലെന്ന് . ഒരുവക്ക് പഞ്ഞ് എന്നെന്നേക്കുമായി പിരിയാം എന്ന് ഞാൻ ശഠിച്ചു.

അവൾ പറഞ്ഞു.ദേഖോ ..ഹം കോ ഐസാ നഹീ കർ സക്താ…..പ്യാർ ഐസാ വൈസാ ബാത് നാഹീ…….മുഛെ ഛോട് ദോ മെരീ ശാദീ ഹോ ചുകീ ഹേ….മേരേ കൊ ഉസെ പ്യാർ കർനാ സരൂരിഹെ……ഹം പ്യാർ ശാദി കർണെ വാലോംസെ കർതെ ഹെ…..

ഞാൻ പറഞ്ഞു, നീ പറയുന്നതൊന്നും എന്റെ ചോദ്യത്തിനുള്ള മറുപടിയല്ല. ശരി ഒരിക്കലും ഇഷ്ടമല്ലെന്ന് ഭാവിച്ച് നിനക്ക് നടന്നകലാം , എനിക്ക് തെല്ലും പരിഭവിമില്ല. ഞാൻ സ്വമുയർത്തി പറഞ്ഞു. അല്ലാതെ പോകാൻ സമ്മതിക്കില്ല. അവളുടെ കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ ഇറ്റിറ്റ് വീഴുന്നത് എന്റെ മനസ്സിനെ തളർത്തുന്നുണ്ടായിരുന്നു. എന്തായിരുന്നാലും ഞാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയല്ലെ.

അവൾ ഏറെ എന്നോട് ചേർന്ന് നിന്നു…..മെല്ലെ സ്വരം താഴ്ത്തി പഞ്ഞുതുടങ്ങി……

ങ്ഹാ…പ്യാർ ഹേ തോ……ക്യാ മേം ഉൻകൊ ഛോട് ദൂം…….ക്യാ തും മേരെ സാഥ് ആവോഗെ…….ക്യാ ഹം കോ സിന്ദഗി ബിദാസക്തെ……

ഞാൻ അൽ‌പ്പമൊന്ന് പിന്നോട്ട് മാറി..ഒരു അഗാധമായ പ്രണയത്തിനപ്പുറം വിവാഹമോജീവിതമോ സ്വപ്നം കാണുവാനുള്ളതൊന്നും എനിക്ക് സ്വന്തമായില്ലായിരുന്നു.ഒരു പെൺകുട്ടിയുടെ ഇഷ്ടത്തിന് ഒരുജീവിതത്തിന്റെ നേരുണ്ടായിരുന്നെന്ന് ഞാൻ തിരിച്ചരിഞ്ഞു…..എന്റെ മനസ്സ് ഇങ്ങനെ വ്യാപരിച്ചുകൊണ്ടിരിക്കുമ്പോഴും അവൾ തുടരുന്നുണ്ടായിരുന്നു

ഠീക് ഹേ …മേം കേരളാ ആവൂം ,തേരേ സാഥ്……..ഹം സാഥ് സാഥ് ജീയേം ഗേ……

ഫിർ മുഛേ കുഛ് ബാതേം പൂഛ് നാഹെ……..

ഞാൻ പറഞ്ഞു ,ചോദിക്കൂ എന്തായിരുന്നാലും ഞാൻ സത്യസന്ധമായ മറുപടി നൽകും .അതുതന്നെയാണ് ഞാൻ നിന്നിൽനിന്നും പ്രതീക്ഷിക്കുന്നത്. വേണ്ടെന്ന് ഭാവിച്ച് കുതറിപ്പോകുവാൻ ശ്രമിച്ച അവളേ ഞാൻ സ്നേഹത്തിന്റെ സമ്മർദ്ദങ്ങൾ കൊണ്ട് ഇടവും വലവും തിരിയുവൻ പറ്റാത്തവണ്ണം എന്നിലേക്ക് അടുപ്പിച്ചിരുന്നു.

അവസാനം അവൾ എന്നോട് പറഞ്ഞു വരുവാൻ തയ്യാറാണ് എന്ന് .പക്ഷേ മൂന്ന് കാര്യങ്ങളിൽ ഉറപ്പ് നൽകുകയാണ് എങ്കിൽ മാത്രം . അത് എന്റെ ജീവിതത്തേയും പ്രണയസങ്കൽ‌പ്പങ്ങളേയും മാറ്റിമറിച്ച മൂന്ന് ചോദ്യങ്ങളായിരുന്നു.

ക്യാ ആപ്കോ അപനാ മകാൻ ഹേ (സ്വന്ത്മായി വീട് ഉണ്ടോ)…….

ക്യാ ആപ് ബ്രാഹ്മിൻ ഹേ (ബ്രാഹ്മണനാണോ)….

ക്യാ ആപ്കോ ഏക് സർകാർ നൌകരീ ഹേ…….(സർക്കാർ ജോലിക്കാരനാണോ)

മേരേകോ എഹ് സാരേ ബാതോം കെ അലാവാ ഓർ കുഛ് പ്യാർ നഹീം. ദേഖോ മുഛേ പ്യാർ നഹീ കർ സക്താ‍..കിസീകോ ഭീ…..മേം തേരാ പ്യാർകോ ആഭാരി ഹോ ഫിർ കഭി അഭി ഐസ സിന്ദഗീ ഹൊതാഹെ…….

ഞാൻ അക്ഷരാർത്ഥത്തിൻ നടുങ്ങിപ്പോയി . നിന്നനിൽപ്പിൽനിന്ന് ഒരടിപോലും മാറുവാനാകാതെ കൈകാലുകകൾ കുഴയുന്നതായി തോന്നി. അവൾ എല്ലാം പറഞ്ഞവസാനിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ എന്നിൽനിന്ന് എന്റെ സ്വപ്നത്തിൽ നിന്ന് എങ്ങോ, ഏതോ വിദൂരതയിലേക്ക് നന്നകന്നു. രാത്രി നല്ലതുപോലെ ഇരുട്ടിയിട്ടും അവൾ എന്നൊടൊത്ത് ഒരുപാട് നേരം ചിലവഴിച്ചു. ഞാൻ ആഹാരം കഴിഞ്ഞ് മുറിയിലെത്തി. അവൾ അത്താഴത്തിന് എതിയിരുന്നില്ല. അവളുടെ ജനാലക്കരുകിൽ നിറഞ്ഞ് പരന്ന ഇരുട്ടായിരുന്നു. പുലർച്ചെ 5 ന് ആയിരുന്നു എന്റെ ട്രെയിൻ. ആരോടും യാത്രപയാതെ അവൾ പോയിരിക്കും. തണുത്ത്മരവിച്ച അടുത്ത പ്രഭാദത്തിൽ ആഹാരം പാചകം ചെയ്ത് തരുന്ന ചചാജിയോട് നന്ദി പറഞ്ഞ് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പാടാക്കിയ കുതിരവണ്ടിയിൽ യിൽ‌വേ സ്റ്റേഷനിലെത്തി. പിന്നീട് ഒരു മടക്കയാത്രയിൽ പൊരുത്തപ്പെടലിന്റെ തത്രപ്പാടിലായിരുന്നു മനസ്സ്. വാർദ്ധയിൽനിന്ന് ദൂരം കൂടുന്തോറും മനസ്സിൽ അങ്ങിങ്ങ് സമാധാനം അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. നേരം പുലരുന്നതുംനോക്കി ഞാൻ ദൂരേക്ക് കണ്ണുംനട്ടിരുന്നു. ഒന്നും നഷ്പ്പെടാനില്ലാത്തവന് വേദനിക്കുവാനും അവകാശമില്ലെന്ന് കരുതിഞാൻ ആശ്വസിച്ചു. ഒരു സാധാരണക്കാരനായ കേരളീയന് എവിടെയാണ് സ്വന്തമായി ഒരു വീട്‌. ഒരു ജോലി എന്നത് അക്ഷരം പഠിക്കുമ്പോഴേ കണ്ട് തുടങ്ങുന്ന സ്വപ്നമാണ്. പിന്നെ പ്രണയം അത് ചിലപ്പോൾ മാത്രം സംഭവിക്കുന്നതായി കരുതുന്നു. പക്ഷേ പ്രണയം സ്വർഗ്ഗീയ മായ ഒരനുഭവമാണ്. സ്നേഹവും , കാത്തിരുപ്പും, പരിഗണനയും, ബഹുമാനവും എല്ലാം  ഒത്തൊരുമിക്കുന്ന ഒരിക്കലും ആർക്കും മതിവരാത്ത നിമിഷങ്ങൾ .അവൾ എന്നെന്നും എന്റെ സങ്കൾപ്പത്തിലെ ഭാവനതന്നെയായി നിറഞ്ഞുനിൽക്കുന്നു.

എന്റെ ജീവിതത്തെ കേവലം മൂന്ന് ചോദ്യങ്ങൾകൊണ്ട് മാറ്റിമറിച്ച ആ പെൺകുട്ടിയോട് എനിക്കിന്നും സ്നേഹമാണ്.ഒരു സ്ത്രീയുടെ പ്രണയത്തിന്റെ നേർ ഞാൻ അനുഭവിച്ചറിഞ്ഞു.ഒരു മറുടി പറയുവാനാകാതെ അവൾ തരുമ്പോൾ മനം നൊന്ത് കരയുന്നുണ്ടായിരുന്നു. പക്ഷേ ചിലത് പയുവാൻ അവൾ നിർബന്ധിത ആയിരുന്നുതാനും. ഒരുപക്ഷേ അവളുടെ പ്രണയം മാതാപിതാക്കൾ അവഗണിച്ചിട്ടുണ്ടാകാം, ഈ മൂന്ന് ചോദ്യങ്ങൾ അവക്കുമുന്നിലും പ്രതിസന്ധികൾ സൃഷ്ടിച്ചിരിക്കാം.പക്ഷേ ഒന്നുറപ്പാണ് ..പറയാതെ അറിയാതെ ഞാൻ അരിഞ്ഞിരുന്നു,,അവൾക്ക് എന്നോട് പ്രണയമാണെന്ന്




Tuesday, January 29, 2013

കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയം-2013


കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയം-2013

പരശുരാമൻ മഴു എറിഞ്ഞല്ല മറിച്ച് മത മൌലീക വിഘടന വാദത്തിന്റെ രാഷ്ടീയ ഇടപെടലുകളിലൂടെയാണ് കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം ഇന്ന് രൂപപ്പെട്ടിരിക്കുന്നത്. 100% സാക്ഷരത നേടിയ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഏറ്റവുമധികം രാഷ്ട്രീയക്രിമിനലുകളും അഴിമതിക്കാരും, സാമൂഹ്യവിരുദ്ധരും ആയ ജനപ്രധിനിധികൾ ഭരിക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നത്.  ജനാധിപത്യഭരണ സംവിധാനത്തിലൂടെ മതത്തിന്റെ പ്രാകൃതനിയമങ്ങൾ നടപ്പാക്കലാണ് പ്രത്യക്ഷവും പരോക്ഷവും ആയ അജൻഡ.

വലതുപക്ഷ മത- സാമുദായിക മുന്നണിയാണ്         ഇന്ന് കേരളം ഭരിക്കുന്നത്.  ഒരു സമാന്തര ഗവമെന്റോ ഒന്നിലധികം മുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിമാരും നിലനിൽക്കുന്ന സാഹചര്യമാണ് ഭവിച്ചിരിക്കുന്നത്. ജനാധിപത്യ ഭരണ സംവിധാനത്തിൽ ഇതിനുമുൻപ് ഇത്തരം ഭരണപരമായ ഇടപെടലുകൾ നടന്നത് കെ കരുനാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്.

കേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ അഴിമതിയും,പ്രദേശീകാടിസ്ഥാനത്തിൽ പോലും  സാമുദായിക സംഘർഷങ്ങളും, മതതീവ്രവാദവും, പ്രീണന നയവും സ്വജനപക്ഷപാതവും നടക്കുന്നത് ഈ കാലത്താണ്          . ഏതാണ്ട് നാളിതുവരെയുള്ള കേരളത്തിന്റെ നേട്ടങ്ങളെ 100 വർഷം പിന്നോട്ടടിക്കുന്ന കോൺഗ്രസ്സിന്റെ അഹങ്കാര രാഷ്ട്രീയത്തിന്റെ സമുദായ മുഖവും പ്രീണന നയവും കേരള ചരിത്രത്തിനും സംസ്കാരത്തിനും, ജനാധിപത്യമര്യാദകൾക്കും      കളങ്കമേൽപ്പിച്ചു.

എന്നാൽ ഇന്ന് അധികാരവികേന്ദ്രീകരണവും പഞ്ചായത്ത് രാജ് ഭരണസംവിധാനവും ശക്തമായ സമയത്തുപോലും ഭരണവർഗ്ഗത്തേയും , ഭരണമാകെത്തന്നെയും ആരാധനാലയങ്ങളിൽനിന്നും നിയന്ത്രിക്കുന്ന അതിഭയാനകമായ രാഷട്രീയ മത അവിഹിത ബന്ധമാണ്    പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മതസംഘടനകൾ ഭരണം നിനിർത്തുവാൻ നടത്തുന്ന വിലപേശലിലിൽ ഭൂസ്വത്ത്,വിഭവം, മണ്ണ്,ജലം, സ്വാതന്ത്ര്യം ല്ലാം വീതിച്ച് നൽകുന്നു. രഹസ്യ ധന സമാഹരണവും കേരളം ഇതുവരേയും കാണാത്ത രീതിയിൽ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നു. പുതിയ മതസ്ഥാപനങ്ങളും, അതിന് വേണ്ട പ്രത്യക്ഷമായ ജാതി തിരിഞ്ഞുള്ള മുദ്രാവാക്യം മുഴക്കലും,വെല്ലുവുളികളും ഭീതിജനകമായ സാമൂഹ്യ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്

ഭരണ ആനുകൂല്ല്യം കിട്ടുന്നതിനും, അങ്ങ് പഞ്ചായത്ത് മുതൽ മന്ത്രി സഭയിൽ അംഗമാകുന്നത് വരെയും ജാതി സംഘടനകൾ രൂപീകരിച്ച് വീതം വച്ച് നൽകികൊണ്ടിരിക്കുന്നു. ഗവണ്മെന്റിന് മുൻപിൽ സമർപ്പിക്കപ്പെടുന്ന ദയാഹർജികളിലും, അപേക്ഷകളിലും, അന്വേഷണ റിപ്പോർട്ടുകളിലും  തലക്കുറിപ്പായി പ്രമുഘ സാമുദായിക സംഘടനകളുടെ കുറിപ്പ് ഉണ്ടായിരിക്കും . ജനാധിപത്യവും- മതാധിപത്യവും, രാഷ്ട്രീയ ധ്രുവീകരണവും -മതഭ്രാന്തും വളർത്തുകയും , കേരളത്തിന്റെ സാമൂഹ്യക്ഷേമപ്രവർത്തനങ്ങളേയും വികസനത്തേയും ദോഷകരമായി ബാധിച്ചിരിക്കുന്ന വിഘടനവാദമാണ് ഇന്നത്തെ കേരളസംഗ്രഹം

കേരളത്തിന്റെ വിഭവ ഭൂപടം നോക്കി കണ്ണായ ഭൂമികൾ ഒക്കെയും കൈക്കലാക്കുവാനും, സ്വകാര്യവത്കരണത്തിലൂടെ ജാതി സാമുദായീക പ്രഭുക്കളുടെ കരങ്ങളിലേക്ക് കേരളത്തെ വീതം വച്ച് കൊടുക്കുവാനുമാണ്        ഭരണസംവിധാനം ഉപയോഗിക്കുന്നത്.  ഈ വിഷവിത്ത് വിതക്കുന്നത് തുച്ചുമാറ്റുവാൻ ഇനി കഴിയാത്തവിധം ഒരു പകർച്ചവ്യാധിപോൽ ആളിപ്പടർത്തുവാൻ  കേവലം രണ്ടുവർഷം കൊണ്ട് ഗവർമെന്റിന് സാധിച്ചു. അഴിമതിയും, കെടുകാര്യസ്ഥതയും,പീങ്ങളും,കൈമുതലായുള്ള കോൺഗ്രസ്സിന് ഇനി രാഷ്ട്രീയ കേരളത്തിൽ ഇരുപ്പുറപ്പിക്കുവാൻ പണ്ട് ബ്രിട്ടീഷുകാരൻ കാണിച്ചുകൊടുത്ത ഭിന്നിപ്പിച്ച് ഭരിക്കൽ നയം തന്നെ തുരണം.

ഇന്ന് ഭരണ സംവിധാനം ദല്ലാൾ മാരുടെ കാര്യാലയങ്ങൾ ആയി മാറിക്കൊണ്ടിരിക്കുകയാണ്          . പോലീസ് നീതിന്യായം, എല്ലാം പൌരസ്വാതന്ത്ര്യത്തെ ധ്വംസനം ചെയ്ത് പ്രസ്താവനകൾനടത്തുന്നു. പണവും പദവികളുംനൽകി നിലനിൽക്കുന്ന ഭരണം അസന്തുലിതമായ രാഷ്ട്രീ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. കൂട്ടായ വിലപേശലിലൂടെ വീതംവച്ച് നൽകുന്നതിലെ അപാകതകൾ കേരത്തിനെ ഒരു ഭ്രാന്താലയമാക്കി മാറ്റീയിരിക്കുന്നു. സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പാരമ്പര്യവും പാശ്ചാത്യസംസ്കാരത്തിന്റെ മഹിമയും പറയുന്ന ഭരണവർഗ്ഗം പറയുന്നത് വിടാതെ വിഴുങ്ങി ദൃശ്യശ്രാവ്യ മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങി പ്രഭാതങ്ങളിൽ എത്തിക്കുകയാണ് കേരളത്തെകമ്പോളവത്കരിക്കുവാൻ ശ്രമിക്കുന്ന മാധ്യമ ഭീമന്മാർ. ജനഹിതമാണ് തിരഞ്ഞെടുപ്പിൽ പ്രകടമാകേണ്ടത്. പണത്തിന്റേയും സാമുദായികശക്തികളുടേയും ഇടപെടലുകൾ കേരളത്തെ എങ്ങനെ ജനാധിപത്യത്തിന്റെ അവസാന നാളുകളിലേക്ക് കൊണ്ടുചെന്നെത്തിക്കും എന്നതിന് ഇനിയും ഇതിലും നല്ല ഒരു ഉദാഹരണം കേരളചരിത്രത്തിന് പറയുവാൻ ഉണ്ടാകില്ല


Sunday, January 27, 2013

സ്ത്രീസ്വാതന്ത്ര്യം കേരളത്തിൽ


സ്ത്രീസ്വാതന്ത്ര്യം കേരളത്തിൽ

കേരളത്തിലെ ഇന്നത്തെ സാമൂഹ്യ, രാഷ്ട്രീയ ,സാമുദായികപരമായ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഒരുതരത്തിലും സ്ത്രീകൾക്കും കുട്ടികൾക്കും അനുകൂലമായ ഭരണപരമോ, നീതിന്യായപരമോ, മതപരമോ ആയ തീരുമാനങ്ങൾ ഉണ്ടാകില്ല എന്നത് പകൽപോലെ വ്യക്തമാണ്. ഡൽഹി സംഭവത്തിനുശേഷം മനുഷ്യമനസാക്ഷിയെ നടുക്കിക്കൊണ്ട് സ്ത്രീ ജനങ്ങളെ തെരുവോരങ്ങളിൽ കശാപ്പുചെയ്യുന്നത് തുടരുകയാണ്.

എത്രയെത്ര കുരുന്നുകൾ, വൃദ്ധജനങ്ങൾ, സ്ത്രീകൾ എന്നിവർ ആക്രമിക്കപ്പെടുന്നു. സ്ത്രീകൾക്കെതിരെനടന്ന അതിക്രമങ്ങളുടെ കണക്കുകൾ നിരത്തി ആഭ്യന്തര വകുപ്പും പോലീസും ഭരണവർഗ്ഗവും മുതലക്കണ്ണീർ പൊഴിക്കുന്നു.

 വാർത്തയനുസരിച്ച് കൊച്ചിയിൽ വീണ്ടും ഒരു ബാലികയെ കൊന്നു ഭോഗാസക്തിതീർത്ത അച്ഛന്റേയും മകന്റേയും കഥയാണ് ലഭിക്കുന്നത്. ഇവിടെ രെജിസ്റ്റർ ചുയ്യുന്ന കേസുകൾ, വിചാരണ കോടതികൾ ജനപ്രധിനിധികൾ... ഏവരും നോക്കുകുത്തികൾ ആകുന്നു. ഏത് മണ്ഡലങ്ങളിലും നരാധമന്മാർ അഴിഞ്ഞാടുന്നു……… സാത്താൻന്റെ സ്വന്തം നാട്ടിൽ!

സ്ത്രീകളുടെ സുരക്ഷയിൽ വീഴ്ച്ചസഭവിക്കുന്നതിന് മൂന്ന് ഘടകങ്ങളാണ് പ്രധാന കാരണമായി ചൂണ്ടികാണിക്കാവുന്നത് .മതം(സാമുദായികം) ,രാഷ്ട്രീയം(ഭരണം) , നീതിന്യയം(ആഭ്യന്തരം,ജുഡീഷ്യറി).

ഇവ ഓരോന്നിലും സന്തുലിതമായ വർഗ്ഗ വിതരണവും വിപ്ലവകരമായ മാറ്റവും ഉണ്ടാകാതെ ഇൻഡ്യയിൽ ഒരു സ്ത്രീക്കും സ്വാതന്ത്ര്യം ലഭിക്കുകയില്ല.ഇവരുടെ ജീവിതം സ്വതന്ത്രമാകണമെങ്കിൽ ഇനിയും അനേകംപേർ തെരുവുകളിൽ ,ഇരുട്ടിന്റെ കാണാമറയത്ത്,ഏതെങ്കിലും ഗസ്റ്റ്ഹൌസുകളിൽ പ്രാണൻ പോകുംമുൻപ് ഒന്ന് അലറിക്കരയുവാൻ പോലുമാകാതെ ജീവിതം ഹോമിക്കേണ്ടിവരണമെന്നും അത് ചരിതത്തിലെ സ്ത്രീവിരുദ്ധതയുടെ ചരിത്രത്തിന്റെ ഏടുകളിൽ വരണം എന്നും ശഠിക്കുന്നവർക്ക് ,സ്ത്രീ സ്വയം രക്തം ചീന്തി ആയിരുന്നാലും മറുപടി രേഖപ്പെടുത്തേണ്ട കാലമായി.

കേരളം ഭരിക്കുന്ന മന്ത്രിസഭയിൽ സ്ത്രീകളെ അതിക്രമിച്ചവരുടെ കൂട്ടത്തിൽ പെടുന്നവർ ഉണ്ട്. കേരളം അവർക്കെതിരെ വിധി എഴുതിയിട്ടും നിയമത്തിനുമുന്നിൽ അവർ നിർബാധം വിഹരിക്കുന്നു. അടുത്ത ദിവസം ഒരു മാധ്യമത്തിലൂടെ ഒരു സമുദായ നേതാവ് കേരളത്തിലെ ഒരു മന്ത്രിയുടെ  സദാചാരബോധത്തെ സംശയിക്കുന്നതായിപ്പറഞ്ഞത് ആരോപണവിധേയനായ വ്യക്തിയുടെ പിതാവിന്റെ സാന്നിദ്ധ്യത്തിലാണ് എന്നത് വിലകുറച്ച് കാണേണ്ടതല്ല.

തലസ്ഥാന നഗരിയിലെ ഒരുകേളേജ് മുറിയിൽ ഒരു വിദ്യാർത്ഥിനിയെ 4 മണിക്കൂറോളം അടച്ചിട്ട് ഭയാനകമാ അന്തരീക്ഷം സൃഷ്ടിച്ചത് ഇത്രയും സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി ആക്രോശിക്കുന്ന സമയത്താണ് നടന്നിട്ടുള്ളത്. ഇതിനെല്ലാം ഉപരി ജനപ്രധിനിധികളായ സ്ത്രീകളെ നിയമസഭയിലും പുറത്തും വച്ച് അപമാനിച്ചുകൊണ്ടിരിക്കുന്നവരെ സംരക്ഷിക്കുന്ന ഭരണ സംവിധാനത്തിൽനിന്ന് ഏതെങ്കിലും സ്ത്രീകൾക്ക് നീതി ലഭ്യമാകുമോ?

നിയമം പരിപാലിക്കുന്നവർ, ഭരണവർഗ്ഗം പോലീസ് സംവിധാനം എന്നിവർ ലഹരിയിലാണ്. ഭോഗാസക്തിയിൽ മുഴുകിയിരിക്കുകയാണ്. നിയമം മദ്യപിച്ചാൽ നീതി ആർക്ക്..?

ഇത്തരം ആളുകളെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീജനങ്ങളെങ്കിലും അല്പം കരുതൽ കാണിച്ചിരുന്നെങ്കിൽ കേരളത്തിന്റെ ഗതി എന്താകുമായിരുന്നു. ഇത്തരം ആരോപണവിധേയരായ , സിവിൽ ക്രിമിനൽ കേസുകൾ നിലവിലുള്ള വ്യക്തികൾ അടങ്ങുന്ന മന്ത്രിസഭയിൽ ഞാൻ അംഗമാകില്ലെന്ന്  പറയുവാൻ എത്ര മന്ത്രിമാർക്ക് ആർജ്ജവം ഉണ്ട്. ഇന്നത്തെ മന്ത്രിസഭയിലെ സ്ത്രീ അംഗങ്ങൾ മാത്രം ഒരു  ഉറച്ച നിലപാടുസ്വീകരിച്ചാൽ നിയമവും നീതിയും താനേ സ്ത്രീകൾ വിളിക്കുന്ന വഴിയേ വരുമെന്നത് പരമാർത്ഥമാണ്.

സാമൂഹ്യ രാഷ്ട്രീയ സാഹചങ്ങൾ നിലൽക്കുന്ന കേരളത്തിൽ സാമൂഹ്യ പരിഷ്കർത്താവായ വിവേകാനന്ദന്റെ ജന്മദിനത്തിന്റെ ആഘോഷത്തിന്റെ   വേളയിലാണ് ഞാൻ ആശയങ്ങൾ പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നത്

കണ്ടെത്തലുകൾ

1.കേരളത്തിലെ ഇന്നത്തെ സാഹചര്യമനുസരിച്ച് മതം, രാഷ്ട്രീയം, നിയമം എന്നിവയിലോ, എന്നിവയിലൂടെയോ സ്ത്രീകൾക്ക് സമൂഹത്തിൽ നീതി ഉറപ്പാക്കുവാൻ സാധിക്കുകയില്ല

2.ഇതിൽ രാഷ്ട്രീയം, നിയമം എന്നിവയേക്കാൾ കേരളത്തിൽ ശക്തമായത് മതമാണ്. സമീപകാലത്താണ് ഇത് ഇത്രയും പ്രബലമായി തീർന്നത്.

3.സ്ത്രീസുരക്ഷക്ക് വേണ്ടി മതപ്രവർത്തകരോ, സാമുദായിക നേതാക്കളോ ജനാധിപത്യപരമായ സ്ത്രീപുരുഷ സമത്വത്തെ അംഗീകരിക്കുന്നില്ല

4.മുകളിൽ പറഞ്ഞ മണ്ഡലങ്ങളിലെല്ലാം സ്ത്രീകൾക്ക് നാമമാത്രമായ അവസരങ്ങൾ മാത്രം

സ്ത്രീ സംരക്ഷണത്തിനായി മത സാമുദായീക സംഘടനകൾ സമർപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങളിൽ പലതും പ്രാകൃതവും സ്ത്രീ വിരുദ്ധപക്ഷത്ത് നിന്നുമാണ് എന്നുള്ളത് ഖേദകരമാണ്.

5.വർഗ്ഗപരമായ അംഗസംഖ്യ ഉണ്ടെങ്കിലും കേരളത്തിൽ സ്ത്രീകളുടെ അടിമത്തം നിലനിൽക്കുന്നു

6.അഴിമതി,സ്വജനപക്ഷപാതം,കൈക്കൂലി,മദ്യപാനം,ഭോഗാസക്തി എന്നിവ എല്ലാരംഗങ്ങളിലും വ്യാപിച്ചിരിക്കുന്നു.

7.സ്ത്രീജനങ്ങൾ വീട്, ചുറ്റുപാട്, ഔദ്യോഗിക സ്ഥാപനങ്ങൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൽ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ചൂഷണം ചെയ്യപ്പെടുകയും പീഢനത്തിന് ഇരയാവുകയും ചെയ്യുന്നു.

8.പോലീസ്, ജനപ്രധിനിധികൾ, മന്ത്രിമാർ, എന്നിവർ ഇത്തരം അപവാദങ്ങളിൽപ്പെടുമ്പോൾ ഇരകളാവുന്ന സ്ത്രീകൾക്ക് ഒരിക്കലും നീതി ലഭിക്കുകയില്ല.

ബദൽ

1.സ്തീവർഗ്ഗം സംഘടിച്ച് കരുത്താർജ്ജിക്കുക

2.രാഷ്ട്രീയം മതം, സമുദായം, സാമ്പത്തീകം എന്നീ അതിർവരമ്പുകൾ നിലനിൽക്കുമ്പോഴും എല്ലാ തലങ്ങളിലും വർഗ്ഗബോധം കാത്തുസൂക്ഷിക്കുക

3.സ്ത്രീ സ്വാതന്ത്ര്യം 90% നിഷേധിക്കുന്നത് മതവും രാഷ്ട്രീയവുമാണ്.ഇതിനാൽ മത,രാഷ്ട്രീയ രംഗത്ത് സ്ത്രീകൾ 50% സാന്നിദ്ധ്യം ഉറപ്പാക്കുക

4.ആരാധനാലയങ്ങളിലെ, പൂജാരിമാർ, തന്ത്രികൾ, ക്രൈസ്തവ ഇസ്ലാം വിഭാഗത്തിലെ പുരോഹിതർ, ആത്മീയ ആചാര്യന്മാർ എന്നിവരുടെ വിഭാഗങ്ങളിലും പ്രാധിനിത്യം ഉറപ്പാക്കുക..

ഉദാഹരണത്തിന് അമൃതാനന്ദമയിയെ ലോകം മുഴുവൻ അംഗീകരിക്കുന്നതിൽ ഒരു സദാചാര ഇൻഡ്യാക്കാരനും വിരോധമില്ല.

5.മത പാഠശാലകൾ , ആരാധനാലയങ്ങൾ, സാമുദായിക പ്രസ്ഥാനങ്ങൾ എന്നിവയിൽ തുല്ല്യത നേടുക.

6.ജനാധിപത്യം, ഭരണം എന്നിവയിൽ നിർബന്ധമായും 50% പ്രാധിനിത്യം നിയമപരമായി നേടി എടുക്കുക

7.ശക്തമായ യുക്തിബോധവും,ബോധവത്കരണ പരിപാടികളും നിരന്തരമായി നടപ്പാക്കുക

8.സ്ത്രീ സംഘടനകൾ സന്നധ സംഘടനകൾ തുടങ്ങിയവ എല്ലാ രംഗത്തും സമത്വത്തിനായി സമ്മർദ്ദം ചെലുത്തുക

9.സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന സുരക്ഷാ ഉപകരണങ്ങൾ വികസിപ്പിക്കുകയും അവക്ക് വേണ്ട പരിശീലനം നൽകുകയുകയും  ചെയ്യുക

10.ഗ്രാമങ്ങൾ തുടങ്ങിയ താഴെ തട്ടുമുതൽ സ്ത്രീ സംരക്ഷണ സേന രൂപീകരിക്കുകയും സ്ത്രീ സുരക്ഷക്കായി സദാ ഇടപെടുകയും ചെയ്യുക

11.സ്ത്രീ വിമോചന മുന്നേറ്റത്തിന്,രാഷ്ട്രീയ ജനാധിപത്യ ,വർഗ്ഗപരമായ ആശയങ്ങൾക്ക് ബദലായി സംഘടിതമായ ചെറുത്ത് നിൽപ്പിനായി സ്ത്രീകളുടെ സംഘടനകൾക്ക് രൂപം നൽകുക

13.സ്ത്രീ മാധ്യമങ്ങളും,സ്ത്രീ സാഹിത്യവും വളർത്തിയെടുക്കുക

14.“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”, "പീഡനത്തിന് ഇരയാകാതിരിക്കുക ".. ഇതയിരിക്കട്ടെ  സ്ത്രീ സമൂഹത്തിന്റേയും സ്ത്രീ വർഗ്ഗത്തിന്റേയും മുദ്രാവാക്യം

ഇന്നത്തെ സമൂഹത്തിൽ യുവതലമുറയിൽ പലരും, അതുപോലെതന്നെ പുരുഷന്മാരിൽ പലരും തന്നെ സ്ത്രീകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നവരാണ്.

എന്നാൽ ഇത് ആകെ പുരുഷന്മാരുടെ 20%മാത്രമാണ്. 80 % പുരുഷന്മരുരും ഭാര്യ , അമ്മ, മകൾ എന്നിവരിൽ നിന്നും സദാചാര, പാരമ്പര്യ, മതപരമായ മാമൂലുകൾക്കനുസരിച്ചുള്ള പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസമുള്ള സ്ത്രീകളും ജോലിഉള്ളവരും ഉൽപ്പെടെ ഈ പ്രതിസന്ധി നേരിടുന്നു. മൂല്ല്യാധിഷ്ഠിത വിദ്യാഭ്യാസം, കുടുംബത്തിന്റെ പിന്തുണ എന്നിവ അനിവാര്യമാണ്.

സ്ത്രീകളെ ആരാധിക്കുന്ന ഭാരത സാംസ്കാരിക തനിമ ഇനി ഒരിക്കലും തിരികെ വരില്ലെങ്കിലും അവസര സമത്വവും അഭിപ്രായ പ്രകടന അവകാശവും ,  ഭരണഘടനയിലെ മൌലീക അവകാശങ്ങൾ അനുഭവിക്കുവാനുള്ള അവസരവും ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റ് ഇൻഡ്യ ഉറപ്പുവരുത്തേണ്ടതാണ്. അതിന് കേരളത്തിൽ നിന്നാകണം മാതൃകാപരമായ ജനകീയ മുന്നേറ്റം ആരംഭിക്കേണ്ടത്.

സമരവും , പണിമുടക്കും , ഹർത്താലുമൊക്കെ ഗൌരവമായി മാറ്റിയ ജനങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഒരു അനുകൂലമായ തീരുമാനം രൂപീകരിക്കുന്നതിൽ പിന്തുണ പ്രഖ്യാപിക്കേണ്ടതാണ്. ഇൻഡ്യയിലെ രാഷ്ടീയവും നിയമവും പരസ്പരം യോജിച്ചും വിഘടിച്ചും വിധിപ്രഖ്യാപനം അക്രമികൾക്കനുകൂലമാക്കി മാറ്റുന്നു.

എന്നാൽ ഇത് മതപരമായ പിന്തുണ ഉള്ളതുകൊണ്ടു മാതമാണ് ചോദ്യം ചെയ്യാതെ പോകുന്നത്. അപകടകാരികളായ ഇത്തരം സാമൂഹ്യ വിരുദ്ധർക്കനുകൂലമായി മതത്തിന്റെ സമുദായത്തിന്റെ കണ്ണടച്ചുള്ള പിന്തുണയാണ് സ്വതന്ത്രചിന്താഗതിയുള്ള ജനപ്രതിനിധികളേയും, നീതിപാലകരേയും കുഴക്കുന്നത്.

ഏതെങ്കിലും ഒരു സമുദായത്തിലെ മത വിഭാഗത്തിലെ സ്ത്രീകളുടെ അവകാശങ്ങൾ നേടുന്നതിനും, പീഢനങ്ങൾ അവസാനിപ്പിക്കുന്നതിനും ആ മതവിഭാഗത്തിന്റെ കൂട്ടായ തീരുമാനം മാത്രം മതി. മതത്തിന്റേയും സമുദായത്തിന്റേയും ഇടപെടൽ മാത്രമേ പൂർണ്ണമായും  പെട്ടെന്നുള്ള മാറ്റത്തിന് ഉതകുകയുള്ളൂ. എന്നാൽ ജനാധിപത്യപരമായ തീരുമാനങ്ങൾ സ്വീകരിക്കുകയും, അവ നടപ്പാക്കുന്നതിന് ആർജ്ജവമുള്ള ഒരു ഗവർമെന്റിനും നീതിപൂർവ്വമായ നടപടികൾ സ്വികരിച്ച് ,സമൂഹ്യ -വർഗ്ഗപരമായ അസമത്വത്തിനും,ക്രൂരതക്കും അറുതിവരുത്താവുന്നതാണ്.

ലഹരി , അഴിമതി, സ്വജന പക്ഷപാതം, സ്ത്രീവിരുദ്ധനിലപാടുകൾ സ്വീകരിക്കുന്നവർ, പീഢിപ്പിക്കാൻ ശ്രമിക്കുന്നവർ ഇവർ അച്ഛൻ , അമ്മ, അനുജൻ, മകൻ, ഭർത്താവ് ,സഹോദരൻ സുഹൃത്ത് ആരായൈരുന്നാലും സമൂഹത്തിൽനിന്ന് പുറത്താകും വരെ പോരാടുകയും ആയവരെ പൊതു സമൂഹത്തിൽ നിന്ന് സ്ത്രീകൾ തിരസ്കരിക്കുകയും ചെയ്യുക.

 സ്ത്രീകൾക്കെതിരെ നിയുള്ള നിയമങ്ങൾ , സദാചാര നിയമങ്ങൾ , ഗാർഹീക പീഢനങ്ങൾ എന്നിവയെ ലംഘിക്കുകയും,ആയവരോട് നിസ്സഹകരിക്കുകയും  ചെയ്യുക എന്നത് ഒരു തികഞ്ഞ ഗാന്ധിയൻ മാർഗ്ഗമാണ് എന്നത് ആർക്കും നിഷേധിക്കുവാൻ കഴിയാത്തതും കാലാതീതമായി സ്വീകരിക്കാവുന്ന കരുത്തുറ്റ സമരായുധവുമാണ്.