വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Saturday, February 16, 2013

കൊല്ലം കണ്ടവന് ഇല്ലം വേണ്ട ! ?


കൊല്ലം കണ്ടവന് ഇല്ലം വേണ്ട!?

                            ഇതുപോലെ, ഒരു വേനൽമഴപോലും കിട്ടാതെ വറുതിയിലാണ്ട ഒരു ഫിബ്രവരി. എറണാകുളത്ത് മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി ജോലിനോക്കുന്ന കാലം. കമ്പനിയുടെ ചിലവിൽ ധൂർത്തടിച്ച് അലസമായ ജീവിതം. പലരും അസ്സാന്മാർഗീക ജീവിതത്തിൽ മുങ്ങിത്താഴുന്നു. എനിക്ക് മടുത്തു. ഈ ജോലിക്ക് പകരം ഒന്ന് ലഭിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചു. ഒരുനാൾ ശ‌മ്പളസിവസം കഴിഞ്ഞ്  വൈകി  ഒരു രെജിസ്ട്രേഡ് വന്നു. ഉടൻ കമ്പനിയിൽ ഹാജരായപ്പോൾ ട്രാൻസ്ഫർ ഓർഡറാണ് ലഭിച്ചത്.
                                     ശമ്പളമില്ലാതെ വീട്ടിൽ ഇരിക്കുവാൻ വയ്യ. പഠിച്ച വകയിൽ ഇനിയും വീട്ടാക്കടങ്ങളുണ്ട്. അങ്ങനെ ഒരുരാത്രി കൊല്ലത്തേക്ക് യാത്രതിരിച്ചു . രാത്രിയിലെ യാത്ര എനിക്ക് ഇഷ്ടമായിരുന്നു. കമ്പനിതന്നെ ഒരു ലോഡ്ജ് തരപ്പെടുത്തിയിരുന്നു. മാനേജർ ഒരു ചെറുപ്പക്കാരൻ. കലേശൻ എന്നേക്കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ബസ്സിറങ്ങി മൊബൈലിൽ ഒന്ന് ഡയൽചെയ്തു. തൊട്ടടുത്ത് നിന്ന ഞങ്ങൾ പരസ്പരം ചിരിച്ചുകൊണ്ട് പരിചയപ്പെട്ടു. എന്നാൽ ഒരു ചായകുടിക്കാമെന്നായി. കൂട്ടത്തിൻ ഉടമസ്ഥനെ പരിചയപ്പെടുത്തി. ഒരു അക്കൌണ്ടും തുടങ്ങി.
                                    ഒരു പരമ വെജിറ്റേറിയൻ ആണ് എന്നറിഞ്ഞപ്പോൾ അയ്യാൾക്ക് പുച്ഛം തോന്നി. “ഒരുവഷളൻ ചായ” മുന്നിലേക്ക് എറിഞ്ഞിട്ടു. “ഇവിടുത്തെ ഏറ്റവും നല്ല കടയാണ്” കലേശൻ കൂട്ടിച്ചേർത്തു. ഞാൻ റൂമിലെത്തി . അവിടം മുൻപ് താമസിസിരുന്ന റെപ്രസെന്റേറ്റീവിന്റെ സിനിമാവാരികകളും , അശ്ലീല പുസ്തകങ്ങളും കൊണ്ട് അലങ്കോലമായിരുന്നു.  കലേശൻ വന്ന് എല്ലാം പെറുക്കിയെടുത്ത് വൃത്തിയാക്കിത്തന്നു. പിന്നെ കുറെ കാലിക്കുപ്പികൾ. “സാർ എങ്ങിനെ സഹകരിക്കുമല്ലോ അല്ലേ“കലേശൻ ആരാഞ്ഞു. ഞാൻ ചിരിച്ചു പറഞ്ഞു. “ഇല്ല ,ഇതേവരെ ഉണ്ടായിട്ടില്ല” . ഞങ്ങൾ കഴിക്കുന്നതിൽ വിരോധമുണ്ടോ.“ ഇല്ല”. സ്വർണ്ണ നിറമുള്ള വലിയ ഇതളുകളുള്ള ഒരുജാതി മരമുണ്ട് ലോഡ്ജിന്റെ മുറ്റത്തായി.വളരെ ശാന്തമായ വാസസ്ഥലം.
                             ഞാൻ മുറിയിൽ അടുത്ത ദിവത്തെ പ്ലാൻ തയ്യാറാക്കുമ്പോൾ പഴയ സിമിമാഗാനങ്ങളിലൂയ്ടെ അവർ ബഹുബൂരം സഞ്ചരിച്ചിരുന്നു. അകത്തിരുന്ന് ഏറെ ആസ്വദിച്ചു. എല്ലാം മറന്ന് അവർ ജീവിതം ആസ്വദിക്കുന്നു. “കഴിവുകെട്ടവൻ” ഞാ‍ൻ എന്നെ പഴിച്ചു. അവസാനം സങ്കോചം വെടിഞ്ഞ് അവരുടെ അടുത്തേക്ക് ചെന്നു. ഒരാൾ ഒരു പകുതിനിറഞ്ഞ ഗ്ലാസ്സ് നീട്ടി. കലേശൻ പറഞ്ഞു “സാർ ഒരു സ്വാമിയാ” . അവർ പൊട്ടിച്ചിരിച്ചു . അവരുടെ എന്തോ കോഡായിരുന്നിരിക്കാം. എന്നാൽ പാട്ട് പാടാനായി നിർബന്ധം. ഞാൻ അങ്ങനെ നാടൻ പാട്ടിലൂടെ ചങ്ങാത്തം തുടങ്ങി . പിന്നെ പാതിരാ ഒത്തുകൂടലിലൂടെ സൌഹൃദം വളർന്നു
                                പതിവില്ലാതെ ഒരുനേരം ഉച്ചക്ക് ഞാൻ മുറിയിലെത്തി. മുറി തുറന്നിരിക്കുന്നു. തെല്ലൊന്നമ്പരന്നു. കലേശൻ അകത്തിരുന്ന് ജനാലയിലൂടെ ആരെയോനോക്കി സല്ലപിക്കുന്നു. ഞാൻ പരിസത്തിലൂടെ കണ്ണൂകൾ പരതി. ഏകദേശം മുപ്പത്തഞ്ച് വരുന്ന ഒരു സ്ത്രീ അലക്കിയ തുണികൾ നീട്ടി വിരിക്കുന്നു. കലേശന്റെ ജീവിതതിലെ ദിനചര്യകളിൽ ഒന്നാണ് ഈ എപ്പിസോഡെന്ന് എനിക്ക് മനസ്സിലായി. അവന് ഒരു ചമ്മലുമില്ല. മുറിപൂട്ടാതെ പുറത്തിറങ്ങിത്തന്നു .“ഇവിടെ ഞങ്ങൾ ഇങ്ങിനെയൊക്കെയാണ്” അവൻ പറഞ്ഞു.
                               അയാൾ തിരികെവന്ന് എനിക്ക് ഒരു വെളുത്ത ജുബ്ബാ തന്നു. “സാർ ഇത് നന്നായിരിക്കും. വേഗം വാ നമുക്ക് ഒരിടം വരെപ്പോകണം” . ജുബ്ബക്കുള്ളിൽ കയറി ഞാനും അവനും നടന്നു. കലേശന്റെ പെണ്ണിനെ കാണാനായിരുന്നു യാത്ര. അവളും അനുജത്തിയും, തുണി അലക്കി വിരിക്കുന്നതായിക്കണ്ട ആ സ്ത്രീയും മെല്ലെ വരുന്നു. ഞാൻ ഉള്ളാലെ ചിരിച്ചു.
                           അവന്റെ അക്കാ….. ഒകെ. അവർ കലേശനോട് ചോദിച്ചു “ ഇതാരാ പാർട്ടി” . വളരെ പ്രൌഢയായിരുന്നു അവർ . ആഭരണ വിഭൂഷിതയും.കലേശൻ പറഞ്ഞു “ഇത് നമ്മുടെ പാ‍ട്ടു പാടുന്ന സാറ്‌ .കവിയാണ്” . പെൺകുട്ടികളിൽ മൂത്തവൾ ശിരസ്സുയർത്തി എന്നേനോക്കി. കലേശന് വൈകിട്ട് ചിലവ് ചെയ്യണം. അവനും സമ്മതിച്ചു. ഞാൻ ചോദിച്ചു “അക്കന്റെ ഗാർഡ് എവിടെ”. “അങ്ങ് കാശ്മീരിൽ.പട്ടാളക്കരനാ. പാവം ചേച്ചിയ്ക്ക് ആരും സഹായത്തിനില്ല. രണ്ട് പെണമക്കളാണ്”. കലേശന്റെ ദുഖം എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
                                     നേരം വളരെ വൈകിയതിനാൽ നാളെ ഉച്ചക്ക് ആഹാ‍രം ഒന്ന്‌ റിച്ചായി കഴിക്കാമെന്ന് തീരുമാനിച്ചു. പതിവ് കലാപരിപാടികളിലൂടെ ആദിവസം അവസാനിച്ചു. ഏകദേശം രണ്ടുമണിയോടെയാണ് പുലർച്ചേ തിരിച്ച യാത്ര അവസാനിച്ച് തിരികെ വന്നെത്തിയത്. കലേശൻ കാത്തിരിക്കുകയായിരുന്നു. ഞാൻ പറഞ്ഞു ഇന്ന് ശാപ്പാട് അവിടുന്നു വേണ്ട. നമുക്ക് കൊല്ലം ബീച്ചിനടുത്തുള്ള സ്റ്റാർ ഹോട്ടലിലാകാം. അവൻ ഒരു നൂറു കുറ്റങ്ങൾ പറഞ്ഞ് എന്നേ പിന്തിരിപ്പിച്ചു.
                         അവസാനം അതേ ഹോട്ടലിൽ എത്തി. തിരക്കൊഴിഞ്ഞിരുന്നു. എന്ത് വേണമെകിലും കഴിക്കാം എന്ന് ഞാൻ നിർദ്ദേശിവ്ച്ചു. പക്ഷേ ഞാൻ വെജിറ്റേറിയനായതിനാൽ ഞങ്ങൾ ഊണ് പറഞ്ഞു. ഒരാൾ അടുത്തിരുന്ന് എല്ല് കടിച്ച് പറിക്കുന്നത് കണ്ടാൽ ചിലപ്പോൾ ഛർദ്ദിതോന്നും . വാസ്തവമാ‍ണ് .                        
                              ചോറ്‌ വിള‌മ്പി.  കലേശൻ പറഞ്ഞു  “നല്ല ചോർ“. ഞാൻ പറഞ്ഞു “കൊള്ളാം”. സാ‌മ്പാർ കഴിച്ച് കലേശൻ പറഞ്ഞു. “കിടിലൻ“. ഞാൻ അവൻ പറഞ്ഞതനുസരിച്ച് നിറയേ ഒഴിച്ച് ശാപ്പാട് തുടങ്ങി. കലേശൻ സപ്ലേയറോട് ചോദിച്ചു. “അവിയൽ ഇല്ലേ…“. അയാൾ വലിയ ആത്മാർത്ഥതയോടെ ക്ഷമ ചോദിച്ചുകൊണ്ട് രണ്ടാൾക്കും ഒരുപാട് വിളമ്പി. എനിക്ക് ഇവിടുത്തെ അവിയലെന്നുവച്ചാ‍ൽ ജീവനാന്. അതുവഴിവന്ന മാനേജർ അഭിമാനത്തോടെ കലേശന്റെ തോളിൽ തട്ടി .
                        ഞാനും അങ്ങനെ അവിയൽ കഴിച്ചു തുടങ്ങി . “കൊള്ളാം ഇഷ്ടം‌പോലെ തേങ്ങയും, കറിവേപ്പിലയും ഒക്കെ ചേർത്ത രസികൻ തന്നെ” . ഞാൻ കലേശനെ ഈ ഹോട്ടൽ തന്നെ തിരഞ്ഞെടുത്തതിൻ` അഭിനന്ദിച്ചു. അങ്ങനെ നർമ്മ സല്ലാപങ്ങളിലൂടെ ആസ്വദിച്ച് ഒരു ഉച്ചഭക്ഷണം ഞാൻ ഇതുവരെ കഴിച്ചിട്ടില്ല.
                                  കലേശൻ പറഞ്ഞു “സ്വാമി പറഞ്ഞത് ശരിയാ. ഇതിൽ ധാരാളം കറിവേപ്പില ചേർത്തിട്ടുണ്ട്. അതാണ് ഇത്ര സ്വാദ്”. കലേശൻ ഓരോ മുരിങ്ങാക്കായയും ഈമ്പിവലിച്ച് ടേസ്റ്റ് ആസ്വദിക്കുന്നു. കറിവേപ്പിലയും. എല്ലാം വലിച്ച് എടുത്തശേഷം കളഞ്ഞു. “ഇതാണ് കറിവേപ്പില. ആവശ്യം കഴിഞ്ഞാൽ പിന്നെ പുറത്ത്” അവൻ പറയുന്നതിൽ വാസ്തവമുണ്ടെന്ന് തോന്നി .
                                  ഞാൻ എന്തോ ശങ്കിച്ച് കലേശന്റെ കൈകളിലേക്ക് നോക്കി. ഒരു പകുതി മുറിഞ്ഞ പാറ്റയായിരുന്നു അവന്റെ കൈയ്യിൽ. എനിക്ക് മനംപുരട്ടി ഓക്കാനം വന്നു. പിടിച്ചാൽ കിട്ടാത്തവിധം ഓക്കാനം. അവൻ ചോദിച്ചു. “എന്തുപറ്റി. അസുഖം വല്ലതും” . ഞാൻ ഒന്നും പറയുവാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞു. “നിന്റെ കൈയ്യിൽ ഒരു പാറ്റ “ .
                                 അവൻ വായിൽനിന്ന് പാറ്റയെ വലിച്ചെടുത്ത് നോക്കി. കാർക്കിച്ച് തുപ്പി ഒറ്റ ഓട്ടം . ഞാൻ പണം കൊടുത്തുപുറത്തിറങ്ങി. തുരു തുരാ തുപ്പൽ. മാനേജർ ചോദിച്ചു “എന്താണ് എന്താ പ്രശ്നം“  . “ആ പ്ലേറ്റിൽ ഒരു പാറ്റ“. കഴിക്കുന്നവർ പലരും പ്ലേറ്റിലേക്ക് എത്തിനോക്കി. പലരും പ്ലേറ്റ് എറിഞ്ഞ് തെറിവിളിച്ച് പുറത്ത് കടന്നു. അയ്യാൾ പറഞ്ഞു “പണം വേണ്ട“.എന്തായാലും അത് വാങ്ങി കീശയിലാക്കി.ചില്ലറയില്ലാത്തതിനാൽ കഴിച്ചതിനേക്കാൾ ഇരുപത് രൂപ് കൂടുതൽ.
                         എന്നേക്കാൾ മുന്പേ കലേശൻ റൂമിലെത്തിയിരുന്നു. ഛർദ്ദിച്ച് തളർന്ന് ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുന്നു. ആലോചിക്കുമ്പോഴെക്കും വീണ്ടും വീണ്ടും എഴുന്നെറ്റ് ഓട്ടം . അകത്ത് കയറി അവൻ കതകടച്ചു. കിടന്നുകാണുമോ ആവോ. പാറ്റയുടെ പാതിമുറിഞ്ഞ രൂപവും കലേശന്റെ ആർത്തിയോടെയുള്ള തീറ്റയും എല്ലാമോർത്ത് വളരെ വൈകിയാണ് ഞാൻ ഉറങ്ങിയത്. രാവിലെ കലേശൻ വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.
                         ഏതായാലും വൈകി ഇന്ന് പ്രഭാ‍ത സവാരിയില്ല.പക്ഷേ പതിവുതെറ്റാതെ സേവിക്കുന്ന കടുപ്പത്തിലുള്ള ചായ . അതില്ലാതെ ഇനിയുള്ള കർമ്മങ്ങളൊന്നും നടക്കില്ല. ഞാൻ ഷർട്ട് ധരിച്ച് പുറത്ത് ഇറങ്ങി. കലേശൻ തോളിൽ ഒരു തോർത്തിട്ട് ഓഫീസിൽ തന്നെ. എനിക്ക് നിയന്ത്രിക്കാനാവാത്ത ചിരി വന്നു. എന്നാലും കടിച്ചമർത്തി ഓഫീസിനകത്തേക്ക് കയറിച്ചെന്നു. അവൻ ഒരുഗ്ലാസ് കട്ടൻ നീട്ടി. ഞാൻ വളരെ സീരിയസ്സായി കൂടിച്ച് തുടങ്ങി.
                                   അൽപ്പസമയത്തെ മൌനത്തിനുശേഷം അവൻ പറഞ്ഞു “ ഇനി അങ്ങോട്ട് പോവണ്ട“. ഞാൻ അറിയാതെ പൊട്ടിച്ചിരിച്ചുപോയി.പിന്നെ ഞങ്ങൾ ഇരുവരും ഒരുപാട് നേരം, എത്രനേരം എന്നറില്ല കെട്ടിപ്പിടിച്ച് ചിരിച്ച് തളർന്നു. പെട്ടെന്ന് അപ്പുറത്തെ വീട്ടിൽ പ്രകാശം പരന്നു. നന്നേലൂസായ നൈറ്റി ധരിച്ച് അക്ക വെളിച്ചത്തിനു താഴെയായി നിന്ന് ആംഗ്യഭാഷയിൽ കലേശനോട് ചോദിച്ചു “എന്തുപറ്റി…..“
                               ഇത്രകാലം കഴിഞ്ഞിട്ടും ഈ കഥാപാത്രങ്ങളെയോ , സംഭവങ്ങളേയോ എന്റെ ഓർമ്മയിൽനിന്ന് മാച്ചുകളയുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്തായിരുന്നാലും വളരെക്കുറച്ച് കാലമേ കൊല്ലത്ത് ഉണ്ടായിരുന്നൂ   എങ്കിലും എനിക്ക് നല്ല സൌഹൃദം കിട്ടിയിരുന്നു. കലേശനെയും, അക്കാനേപ്പറ്റിയും ഇനിയും പറയുവാനുണ്ട്. വീണ്ടും നമുക്ക് കാണാം. ഈ രാത്രിയിൽ ഇത്രമാത്രം. കലേശന്റെ ഓർമ്മകൾക്ക്  ശുഭരാത്രി നേർന്നുകൊണ്ട് നിർത്തട്ടെ.

2 comments:

  1. കൊല്ലം കണ്ട ചരിത്രം കൊള്ളാം

    ReplyDelete
  2. കൊള്ളാം........ഓർമ്മകൾക്ക് ശുഭരാത്രി

    ReplyDelete