വിദ്യാർത്ഥിയും സമൂഹവും തമ്മിൽ അകലം ഉണ്ടാകുവാനുള്ള കാരണങ്ങൾ

Wednesday, February 20, 2013

കലണ്ടർ


        കലണ്ടർ

                      ഒരു ദിവസം രാത്രി എന്റെ സ്വപ്നത്തിലേക്ക് ഒരു കേരളസർക്കാർ കലണ്ടർ പറന്നുവന്ന് വീണു. ഞാൻ അതെടുത്ത് എനിക്ക് കാണാവുന്ന വിധം തൂക്കിയിടുവാൻ ശ്രമിച്ചു. സാധാരണ കാണുന്ന അക്ഷരങ്ങൾ ആരോ എടുത്ത് മാറ്റിവച്ചിരിക്കുന്നതുപോലെ. ചില അക്ഷരങ്ങൾ ഗാഢനിദ്രയിൽ ഞാൻ ഉറങ്ങുന്നതുപോലെ നീളത്തിലും കുറുകേയും വീണുകിടക്കുന്നു.
                           ഇന്നലെ ഞായറാഴ്ച്ചയിലെ ചുവന്ന അക്കങ്ങൾ തിങ്കളാഴ്ച്ചയിലെ കറുപ്പ് ആയിരിക്കുന്നു. ഇന്ന് ഉറങ്ങിയപ്പോൾ 19ആം തീയതി ആയിരുന്നെന്നുറപ്പ്. പഷേ പിന്നോട്ട് മറിച്ചപ്പോൾ ഇന്നലെ 7 ആയിരിക്കുന്നു. ആരും തിരുത്തിയതായി തോനുന്നില്ല.
                                 പ്രത്യേക ദിവസങ്ങൾ സൂചിപ്പിക്കുവാൻ സ്വീകരിച്ചിരുന്ന ചുവന്ന അക്കങ്ങളും അക്ഷരങ്ങളും വെള്ള നിറത്തിൽ. പലതും പതിവു കോളങ്ങളിൽനിന്ന് മാറി പുതിയ സ്ഥാനം തേടിയിരിക്കുന്നു. വല്ലാത്ത ഉറക്കക്ഷീണത്തിൽ ഞാൻ വീണ്ടും വഴിമാറിപ്പോയ അക്ഷരങ്ങളേപ്പോലെ നിലവിട്ട് ഉറങ്ങി.

                           എന്താണ് ഇന്നലെകളിൽ ഞങ്ങളോട് നിങ്ങൾ ചെയ്തത്. ചരിത്രത്തിലെ കൊടും ക്രൂരതകളൂം, മഹാന്മാരുടെ ജന്മദിവസങ്ങളും, എല്ലാവരും ആഹ്ലാദിക്കുന്ന പൊതു അവധികൾക്കും ഞാൻ അറിഞ്ഞനാൾമുതൽ ഒരേ നിറം. കലണ്ടറിനെപ്പഴിച്ചിട്ട് കാര്യമില്ല. ഒരുമാറ്റം അനിവാര്യമാണല്ലോ.

              ചുവപ്പ് ചുവപ്പാണെന്നും,കറുപ്പും,നീലയുമൊക്കെ അത് മാത്രമാണ് എന്നും ആരാണ് പറഞ്ഞത് . പല അക്ഷരങ്ങളും എന്നേ  ചോദ്യം ചെയ്തു. പൂജ്യം എന്റെ നേർക്ക് വന്ന് അലപ്പം കയർത്ത് സംസാരിച്ചു. ഇത് രാത്രിയും അത പകലും ,രാത്രി ഇരുട്ടീട്ടും, പകൽ വെളുത്തിട്ടും ആണെന്ന് ആരാണ് പറഞ്ഞത്. എനിക്ക് ഉത്തരം‌മുട്ടിപ്പോയി. ഒൻപതാമൻ വന്നുപറഞ്ഞു ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്.

                             അവർ പറയുന്നതിൽ കാര്യമുണ്ടോ?. നമ്മുടെ കാഴ്ച്ചകൾ പകലാണോ , അതോ രാതിയിലോ? പാലിന്റെ നിറം വെളുപ്പോ, അതോ ചുവപ്പോ? റോസാപ്പൂക്കൾ കറുത്തല്ലേ കാണുന്നത്?, സൂര്യന്റെ നിറം നീലയല്ലെങ്കിൽ സമുദ്രം എങ്ങിനെ നീലയാകും?.

                        ഇനി ഒരു ചോദ്യം കാഴ്ച്ചയുള്ളവരല്ലേ കാണുന്നത്. കാഴ്ച്ചയില്ലാത്തവർക്ക് നിറങ്ങളും അക്കങ്ങളും അക്ഷരങ്ങളൂം ഉണ്ടോ….?അവരുടെ സോഷ്യലിസത്തിൽ പൂക്കൾക്ക് നിറങ്ങളുണ്ടോ?.നിങ്ങൾ കാഴ്ച്ച ഉള്ളവർ അവരേയും വഞ്ചിക്കരുത്.

                                  എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. ദേഹമാസകലം അക്കങ്ങളും അക്ഷരങ്ങളും വീണ് കിടക്കുന്നു. ചിലതെല്ലാം ദേഹത്ത് വല്ലാതെ ഉരയുന്നു. അവർക്ക് നിറം മാറണം. ചിലർക്ക് ആകൃതി മാറണം. ഞാനെന്ത് ചെയ്യും?.എല്ലാം കാണുന്നവൻ സാക്ഷി!,എല്ലാം അറിയുന്നവൻ സക്ഷി.!

                        എനിക്ക് 9 ആകണ്ട , ഇനി 15  ആയാൽ മതി!. പെട്ടെന്ന് ഒരാൾ ആക്രോശിച്ച് ഓടിയടുത്തു. എന്നേ നിർബന്ധമായും ഒന്നുമാറ്റണം എനിക്ക് 1 ആയാൽ മതി.13 ന്റേതാണ് പ്രതികരണം. ആർക്കും വേണ്ടാത്ത ശാപം പേറുന്ന ദുശ്ശകുനമായി ഇനി ജീവിക്കാനില്ല. എനിക്ക് ശരിക്കും സങ്കടം തോന്നി. എന്തേ എല്ലാവരും എപ്പോഴും 7ഉം 9ഉം ഒക്കെ ആയി കാലം കഴിക്കുന്നു. എത്രപേർ മരിക്കുന്നു, എത്രപേർ ജനിക്കുന്നു എന്നാലും അവർപറയുന്നത് ശരിയല്ലേ . അവർ മാത്രമെന്തേ ഇങ്ങനെ.

              എന്തായാലും ഞാൻ ഒന്ന് തീരുമാനിച്ചു. ഇപ്പോൾ രാത്രിയല്ല,പകലാണ്!.വെളിച്ചത്തിലാണ് നാം ഭയക്കുന്നത്!. ചുവപ്പ് –വെള്ളയും!, നീലയും മഞ്ഞയും കറുപ്പും -ചുവപ്പുമായി കരുതി!. പിന്നെ അക്ഷരങ്ങളും അക്കങ്ങളും അവർ മാറിയിരുന്നതനുസരിച്ച് അവരെ വിളിക്കുവാൻ തീരുമാനിച്ചു.
                               കറുത്തബോർഡിലെ വെളുത്ത അക്ഷരങ്ങളുടെ കാലം കഴിഞ്ഞു. ഇനി അക്ഷരങ്ങളും നിറങ്ങളും പറയുന്നതനുസരിച്ച് നാം ലോകത്തെ കാണണം. കാഴ്ച്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. കാഴ്ച്ചകൾ ആരേയും നിയന്ത്രിക്കുകയോ അടിമപ്പെടുത്തുകയോ ചെയ്യരുത്.

                          പക്ഷേ ചില അക്ഷരങ്ങൾ ഞാൻ വീണ്ടും സ്ഥലകാലബോധമില്ലാതെ ഉറങ്ങുമ്പോൾ അരികത്തെത്തി ചോദിച്ചു. മനുഷ്യർക്ക് മരണമില്ലേ?. നിങ്ങൾ ജീവിക്കുന്നുവോ? അതോ മരിച്ചുകഴിഞ്ഞുവോ?. നിങ്ങൾ ഇപ്പോൾ വർത്തമാനത്തിലോ , ഭൂതത്തിലോ, അതോ ഭാവിയിലോ?……..

                 ഞാൻ മറുപടി പറഞ്ഞു..ജീവിച്ച് മരിക്കുന്നു, മരിച്ച് ജീവിക്കുന്നു. ഒന്നോർത്താൽ മരണം ബുർബ്ബലം, ജീവിതം സാഹസീകം!. ഇത് അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമാകില്ലല്ലോ. നേരം വെളുത്തു . നടക്കുവാൻ പോയകൂട്ടത്തിൽ ഒരു ചായക്ക് പറഞ്ഞു. പിന്നെ ഏറ്റവും കൂടുതൽ കളറുള്ള ഒരു സ്കെച്ച് പേനയുടെ പാക്കറ്റും. എല്ലാവരും ചിരിച്ചു .കാലിച്ചായയും പിന്നെ സ്കെച്ച് പേനകളും.
                       വീട്ടിലെ മറ്റുള്ളവർ എഴുന്നേൽക്കും മുൻപ് എല്ലാകലണ്ടറുകളും, അതിലേ അക്ഷരങ്ങളും, അവയുടെ നിറങ്ങളും ഞാൻ തിരുത്തി. വീണ്ടും അൽ‌പ്പമൊന്ന് മയങ്ങുവാൻ തീരുമാനിച്ചു.

          മങ്ങിയ എന്റെ ഓർമ്മകളിലേക്ക് അക്കങ്ങളുടേയും അക്ഷരങ്ങളുടേയും , നിറങ്ങളുടേയും ആഹ്ലാദത്തിന്റെ, ആനന്ദനൃത്തത്തിന്റെ നിമിഷങ്ങളായിരുന്നു. മറുഭാഗത്ത് ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ഉണ്ടാകുവാനിരിക്കുന്ന  കോലാഹലങ്ങളും. പാരമ്പര്യവാദികൾ ഒന്നും അംഗീകരിക്കില്ല . പക്ഷേ പുതിയ തലമുറയിൽ എനിക്ക് പ്രതീക്ഷകൾ മാത്രം.

 

 

പ്രേരകമായ അനുഭവം

(പക്ഷേ കലണ്ടർ അത് സർക്കാർ കലണ്ടർതന്നെ . സർക്കാറിന്റെ ഡയറിയിലും ,കലണ്ടറിലും ഇതല്ലാ ഇതിനപ്പുറം സംഭവിക്കും എന്ന് ഏത് മലയാളിക്കും അറിയാവുന്നതല്ലേ.)

No comments:

Post a Comment